ചാർജിങ് കേന്ദ്രത്തോടൊപ്പം ശുചിമുറി, വിശ്രമമുറി, കഫറ്റീരിയ, കുട്ടികളുടെ പ്ലേ ഏരിയ, സൗജന്യ വൈഫൈ എന്നിവ വിഭാവനംചെയ്യുന്ന ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി ഡിസൈൻ, ബിൽഡ്, ഫിനാൻസ്-ഓപറേറ്റ്, ട്രാൻസ്ഫർ രീതിയിലാണ് നടപ്പാക്കുക. 10 വർഷത്തേക്കാണ് സംരംഭകർക്ക് നടത്തിപ്പ് അധികാരം ലഭിക്കുക. ചാർജിങ് കേന്ദ്രത്തോടനുബന്ധിച്ചുള്ള സ്ഥലംകൂടി വിട്ടുനൽകി ബിസിനസ് സാധ്യതകൾ വർധിപ്പിക്കാമെന്നാണ് കെ.എസ്.ഇ.ബി വാഗ്ദാനം. ഇവിടെ ഒരേ സമയം നാലു വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് സാധ്യമാകും.
കരാറൊപ്പിട്ട് നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. പദ്ധതി നവംബറോടെ പൂർത്തിയാക്കാനുദ്ദേശിച്ചാണ് നടപടികൾ മുന്നോട്ടുപോകുന്നതെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾ കെ.എസ്.ഇ.ബിയുടെയും https://etenders.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.