ആഗോള തലത്തിൽ ഏറ്റവും വേഗമേറിയ 5ജി വ്യാപനത്തിനാണ് ഇന്ത്യ സാക്ഷിയായതെന്നും ഇതുവരെ 4.7 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി ടെലികോം 5ജി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 99.6 ശതമാനം ജില്ലകളിലും 5ജി എത്തിക്കഴിഞ്ഞു. ആകെ മൊബൈൽ ഉപഭോക്താക്കളിൽ 23 ശതമാനം പേരിലേക്കും 5ജി എത്തിക്കഴിഞ്ഞു. ഇത് 2030 ആവുമ്പോഴേക്കും 100 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് മൊബൈൽ വരിക്കാരിൽ 74 ശതമാനം 5ജി ഉപഭോക്താക്കളായി മാറും. മിത്തൽ പറഞ്ഞു.
5ജി കണക്റ്റിവിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) എന്നിവ നവീകരണത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല, വ്യവസായങ്ങളെയും സമ്പദ്വ്യവസ്ഥകളെയും ദൈനംദിന ജീവിതത്തെയും പുനർനിർമ്മിക്കുകയും ചെയ്യുന്നു. ഇവ മൂന്നും ഒരുമിച്ച് ചേർത്താൽ, ശരിക്കും ശക്തമാണ്. ഇത് സാങ്കേതികവിദ്യയിലെ ഒരു പരിവർത്തനാത്മക കുതിച്ചുചാട്ടമാണ്, ആരോഗ്യ സംരക്ഷണം, നിർമാണം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ തദ്ദേശീയ വ്യവസായങ്ങളിൽ നവീകരണത്തിന് അഭൂതപൂർവമായ അവസരങ്ങൾ അത് സാധ്യമാക്കുന്നു,'' മിത്തൽ പറഞ്ഞു.
എഐ അധിഷ്ഠിത സഞ്ചാർ സാഥി സേവനത്തെ കുറിച്ചും മിത്തൽ പരാമർശിച്ചു. തട്ടിപ്പുകൾ തടയുന്നതിനും, മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ട്രാക്ക് ചെയ്യുന്നതിനും, മൊബൈൽ കണക്ഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും വേണ്ടി പൗരൻമാരെ കേന്ദ്രീകരിച്ചുള്ള സേവനമാണിതെന്ന് അദ്ദേഹം പറഞ്ഞു.