21 വർഷത്തേക്കുള്ള കരാറായിരുന്നു സാറയ്ക്ക് മുബൈ സ്റ്റോറുമായി ഉണ്ടായിരുന്നത്. 2016 ൽ സ്ഥലം വാടകയക്ക് എടുത്ത് സാറ എട്ട് വർഷത്തിനിപ്പുറം സ്റ്റോർ പൂട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. തുടക്കത്തിൽ മാസ വാടകയായി 2.25 കോടിയായിരുന്നു കമ്പനി നൽകിയിരുന്നത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും 5% ശതമാനം വെച്ച് വാടക വർധിപ്പിക്കുകയായിരുന്നു. ഇതോടെ 36. 18 കോടി രൂപ കമ്പനിക്ക് പ്രതിവർഷം നൽകേണ്ടതായി വന്നു. ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. മുബൈയിലെ സ്റ്റോറിലെ കച്ചവടം ലാഭമുണ്ടാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.