ഉത്തർപ്രദേശിലെ ആഗ്രയിൽ സെപ്‌റ്റംബർ 30-ന് പോലീസ് ഓഫീസറെന്ന് പറഞ്ഞ് വിളിച്ച ഒരാളിൽ നിന്ന് ലഭിച്ച ഫോൺ കോളാണ് മാൽതി വർമയ്ക്ക് ജീവൻ നഷ്ടമാക്കിയത്. മകൾ സെക്‌സ് റാക്കറ്റിൽ കുടുങ്ങിയെന്നും ഒരു ലക്ഷം രൂപ നൽകിയാൽ മകൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ പുറത്തുവിടാതാരിക്കാമെന്ന് പറഞ്ഞായിരുന്നു ഭീഷണി സന്ദേശം. തൻ്റെ കൈവശം അത്രയും പണം ഇല്ലാതിരുന്നതിനാൽ അവർ സംഭവം മകനെ അറിയിച്ചു.അമ്മയുടെ കണക്ക് കേട്ട് ഞെട്ടിയ മകന് ചില സംശയങ്ങൾ തോന്നി, അമ്മയുടെ ഫോണിലേയ്ക്ക് വന്ന കോളിൻ്റെ നമ്പർ പരിശോധിച്ചതോടെ കുടുംബത്തിൽ നിന്ന് പണം തട്ടാൻ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പാകിസ്ഥാനിൽ നിന്നുള്ള ആരോ വിളിച്ചതാണെന്ന് കണ്ടെത്തി.ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും ഇത് കേട്ട ഉടനെ അവരുടെ ആരോഗ്യ നില ഷളായി തുടങ്ങി. വൈകുന്നേരം 4.00 മണിയോടെ സ്‌കൂളിൽ നിന്ന് മടങ്ങിയതിന് ശേഷമാണ് അമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി മകൻ പറഞ്ഞു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചയാളാണ് മരണത്തിന് കാരണമെന്ന് ഭർത്താവ് പറഞ്ഞു. കോൾ വന്ന നമ്പറിനെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.