തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മുസ്ലീം ലീഗ് പ്രവർത്തകരെ വിചാരണാകോടതി വെറുതെ വിട്ടിരുന്നു.മുഴുവൻ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണാകോടതി വെറുതെ വിട്ടിരുന്നത്.ഈ ഉത്തരവ് ഹൈക്കോടതി തിരുത്തിയിരിക്കുകയാണിപ്പോൾ.കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികൾളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്.കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടുപേരോടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്.മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു.വിചാരണാകോടതി വെറുതെ വിട്ടതിനുശേഷമായിരുന്നു ഇത്.ഈ എട്ടുപേർക്കമുള്ള ശിക്ഷാവിധി പിന്നീട് പുറപ്പെടുവിക്കും.കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി വിചാരണാകോടതിവിധി തിരുത്തിയത്.