ഡിഎംകെയിൽ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി.മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് ഗവർണർക്ക് കത്തു നൽകി. വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.പുനഃസംഘടനയോടെ സ്റ്റാലിന്റെ മകനും കായിക-യുവജനക്ഷേമ മന്ത്രിയുമായ 46കാരനായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും.കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. സെന്തിൽ ബാലാജി ഉള്‍പ്പെടെ നാലുപേരെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉൾപ്പെടെ മൂന്നുപേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി. സെന്തിൽ ബാലാജിയെ കൂടാതെ ഡോ. ഗോവി ചേഴിയാൻ, ആർ രാജേന്ദ്രൻ, എസ് എം നാസര്‍ എന്നിരാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്.