തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 812 കോടിരൂപ വകയിരുത്തി. സി. ജോസഫ് വിജയ് സര്‍ക്കാറിന്റെ ആദ്യബജറ്റിലാണ് ഈ പ്രഖ്യാപനം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്.
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടിവികെ സർക്കാരിന്റെ കന്നിബജറ്റ് ധനമന്ത്രി എന്‍.മേരി വില്‍സണാണ് അവതരിപ്പിച്ചത്. നാളെ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും.
കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാർ നൽകുമെന്ന് ബജറ്റിൽ പറയുന്നു. മത്സരപരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം സര്‍ക്കാരിന്റെ കീഴില്‍ നടത്തും. 5 ലക്ഷം കോളജ് വിദ്യാര്‍ഥികള്‍ക്ക് എഐ പരിശീലനം നടത്തുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ തുക വർധിപ്പിച്ചു.