തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും അദ്ദേഹത്തിന്റെ പുതുതായി രൂപീകരിച്ച സർക്കാരിനുമെതിരെ ഞായറാഴ്ച രൂക്ഷ വിമർശനവുമായി ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) ഭരണകൂടം അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും ദ്രാവിഡ പാർട്ടിയുടെ കാരുണ്യത്തിലാണ് സർക്കാറുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിൻ, അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് ഒരു "സിനിമാ സുനാമി" എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ ബോധ്യമല്ല, ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആവേശം കൊണ്ടാണ് വോട്ടർമാർ വിജയിയെ പിന്തുണച്ചതെന്ന് അദ്ദേഹം വാദിച്ചു.
"തങ്ങളുടെ പ്രിയപ്പെട്ട നടൻ ഒരു പാർട്ടി തുടങ്ങിയതിന്റെ ആവേശത്തിലാണ് ആളുകൾ വോട്ട് ചെയ്തത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഈ കളിപ്പാട്ടത്തോടുള്ള താൽപര്യം അവർക്ക് നഷ്ടപ്പെടും," സ്റ്റാലിൻ പറഞ്ഞു. "ഒരു കുട്ടി അമ്മയെ അന്വേഷിക്കുന്നതുപോലെ, വോട്ടർമാർ ഒടുവിൽ ഡിഎംകെയെ വീണ്ടും തിരയും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സ്ഥിരതയെയും മുൻ മുഖ്യമന്ത്രി ചോദ്യം ചെയ്തു , പാർട്ടിക്ക് സ്വന്തമായി 118 സീറ്റുകൾ എന്ന ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി."അവർക്ക് ഭൂരിപക്ഷം പോലും നേടാൻ കഴിഞ്ഞില്ല. ഇന്ന് നമ്മുടെ കാരുണ്യം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും, ഏത് ദിവസവും, അത് വീഴാം," അദ്ദേഹം പറഞ്ഞു.